വെളുക്കാൻ തേച്ചത്



നേരം പര പര വെളുക്കുന്നതെ ഉള്ളു .പാർക്കിന്റെ ഓരോ കോണും ആരോഗ്യ തല്പരരെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു .സിറ്റിയിലെ അറിയപെടുന്ന വീഥികളിൽ ഒന്നിൽ സ്ഥിതി ചെയ്യുന്ന ഈ പാർക്കിൽ വ്യായാമം ചെയ്യുവാൻ എത്തുന്നവരുടെ തിക്കും തിരക്കും ഒഴിഞ്ഞ നേരം ഇല്ല എന്ന് പറയാം .,സമ്മർ ഒഴിവായതിനാൽ കുട്ടി പട്ടാളങ്ങളും ഉണ്ട് .ആളുകളുടെ തിരക്ക് കൊണ്ട് തന്റെ സ്വകാര്യതകൾ നഷ്ടപെടുന്നവിഷമങ്ങൾ ഉള്ളിൽ ഒതുക്കി മേനോൻ സർ പതിവ് വ്യയമങ്ങളിൽ എർപെട്ടു.വ്യായാമത്തിന്റെ ക്ഷീണതാൽ ശരീരം പണി മുടക്കിയാലോ എന്നചിന്തയുണ്ടെങ്കിലും ഈ 68 കാരൻ ആരോഗ്യ ദൃഡ ഗത്രനാണ് എന്ന് ബോധ്യ പെടുത്തുന്ന രീതിയിൽഎന്തെങ്കിലും ഓരോ വ്യായാമ പരാക്രമങ്ങൾ കാണിക്കാറുണ്ട് . കാണിക്കാറുണ്ട് . .ഷൊർറ്റ്സും ലെഗ്ഗിനും ഒകെ ധരിച്ചു എളകിതുള്ളി ജോഗിങ്ങിനു വരുന്ന തരുണീ മണികൾ ഉള്ള അവസരങ്ങളിൽ ആണെന്ന് മാത്രം .പാര്ക്കിന് നടുവിൽ ഉള്ള താമര കുളത്തിനു ചുറ്റും വലം വെച്ച് വര്ണശലഭങ്ങളെ പോലെ ഓടി നടക്കുന്ന അവർ തന്നെയും കൂടി ആണല്ലോ വലം വെക്കുന്നത് എന്ന് ഓർത്തപ്പോൾ മേനോൻ സാറിന്റെ മനസിൽ സന്തോഷപുളകങ്ങളുടെ ലഡ്ഡുകൾ തുടരെ പൊട്ടി .ഇങ്ങിയൊരു അവസരത്തിനും കൂടി ആണല്ലോ താൻ ഈ കുളത്തിന് അരികിൽ ഉള്ള പുൽത്തകിടി നേരത്തെ തന്നെ വന്നു കൈ അടക്കുന്നത് .ജോഗിങ്ങിനു ശേഷം പുൽത്തകിടിയിൽ വിശ്രമിക്കാൻ വന്നിരിക്കുന്ന അവർ തന്നെ നോക്കി എന്തൊകെയോ പറഞ്ഞു ചിരികാറുണ്ട് .സിക്സ് പാക്കും സെവൻ പാക്കും ഒകെ വെറുതെയെങ്കിലും പൊലിപ്പിച്ചു കാണിച്ചു നടക്കുന്ന യുവാക്കളുടെ ഇടയിൽ തന്നെ കാണുമ്പോഴുള്ള അവരുടെ പരിഹാസം സഹിക്കാൻ പറ്റാതെ ആവുമ്പോൾ ,ഈ എക്സ് മിലിടരി കാരൻ ആരാണെന്നു കാണിച്ചു കൊടുതിടു തന്നെയെന്ന ചിന്തയിൽ അറിയാവുന്നതും അറിയാത്തതും ആയ കുറെ വ്യായാമ മുറകളും ആസനങ്ങളും കാണിക്കുംഅവരൊക്കെ തിരിച്ചു പോകുന്നതിനു മുൻപ് .വൈകാതെ ഇനി അതൊകെ ഒന്ന് കാണിക്കട്ടെ എന്ന ധാരണയിൽ ചഞ്ഞും ചെരിഞ്ഞും വളഞ്ഞും ഇന്നത്തെ തന്റെ വീര പരാക്രമങ്ങൾ കാണിക്കാൻ തുടങ്ങിയെ ഉള്ളു ,അതാ ഒരു മിന്നൽ..അങ്ങ് .ആകാശത്ത് ഒന്നും അല്ല സ്വന്തം നട്ടെല്ലിനു തന്നെ ..പാർക്കിൽ അങ്ങിങ്ങുള്ള വെച്ചിടുള്ള സിമെന്റ് പ്രതിമളിൽ ഒന്നായി അല്പം നേരത്തേക്ക് മേനോൻ മാറി.എങ്ങിനെയോകെയോ നടുവ് നീർത്തി സിമെന്റു ബെഞ്ചിൽ ഇരുന്നു നോക്കുമ്പോൾ പുൽത്തകിടിയിൽ ഉണ്ടായിരുന്ന വര്ണ ശലഭങ്ങൾ പറന്നു അകന്നിരുന്നു .പകരം..ഒരായിരം പൊന്നീച്ചകൾ തലക്ക് ചുറ്റും പാറി നടകുന്നപോലെ തോന്




പതിവിനു വിപരീതമായി ഒരു ഓട്ടോയിൽ വന്നിറങ്ങിയ സാറിനെ കണ്ടു വേലക്കാരി മല്ലിക ഗൈറ്റിനു അടുത്തേക്ക് ഓടിവന്നു ."എടി എന്നെ ഒന്ന് പിടിച്ചു ഇറക്ക് " വേദന കടിച്ചിറക്കി അയാൾ പറഞ്ഞു ."ഹോ പയറുമണി പോലെ പോയ ആളാ...ചേമ്പിൻ തണ്ടു പോലെയായല്ലോ "?ഓട്ടോയിൽ നിന്നും ഇറങ്ങാൻ പോലും പ്രയസപെടുന്ന അയാളെ കണ്ടു മല്ലികഅവൾ മനസിൽ പറഞ്ഞു . മല്ലികയുടെ സഹായത്തോടെ ഒരു വിധം അകത്തെത്തി സോഫയിലേക് ചെരിഞ്ഞ മേനോൻ ഭിത്തിയിൽ തൂങ്ങുന്ന ഫോട്ടോയിലെ ഭവാനി അമ്മയുടെ മുഖത്തെ പരിഭവം ശ്രദ്ധിക്കാതിരുന്നില്ല ."ഹോ ഇവളുടെ ഒരു കാര്യം ...മല്ലികയുടെ തോളിൽ കൈയിട്ടു വന്നത് ഇഷ്ടമായില്ലേ ? ഗുരുവായൂരപ്പാ ...ഇവളെന്നെ വിട്ടു പോയിട്ട് എത്രനാളായി ....എന്നിട്ടും തീര്ന്നിലെ ഇവളുടെ പരാതീ?" "അതിനു നിങ്ങൾ നന്നായിട് വേണ്ടേ ?" ഭവാനി അമ്മയുടെ ഇടറിയ സ്വരം അശരീരി യായി തോന്നി .അതൊന്നും വലിയ കാര്യമാക്കതെ തന്റെ പാളി പോയ വ്യായാമ പരീക്ഷണങ്ങളെ കുറിച്ച് ഓർത്തപ്പോൾ മനസിൽ ജാള്യത തോന്നി സ്വയം പറഞ്ഞു "അങ്ങിനെ ഞാൻ തൊട്ടു കൊടുക്കില്ല "ഗദ്ഗദം അല്പം ഉച്ചത്തിൽ ആയോ ?" വേണ്ട തല്കാലം തോല്ക്കേണ്ട ..സാർ ഈ ഫോണ്‍ ഒന്ന് പിടിച്ച്ചാട്ടെ, മോനാണ് "ഫോണിന്റെ അങ്ങേ തലക്കൽ ഡൽഹിയിൽ ഉള്ള മകൻ ...അവിടുന്നു അവന്റെ വാക്കുകളുടെ പെരുമഴ ..."അച്ഛനീ വയസാം കാലത്ത് ഒതുങ്ങി ഇരുന്നാൽ പോരെ ജോഗിങ്ങ് കോപ്പ് എന്നോകെ പറഞ്ഞിറങ്ങും .എന്നിട്ട് ഓരോന്ന് വരുത്തി വെക്കും ...മനുഷ്യരെ മേനകെടുത്താൻ ...."അവൻ എന്തൊകെയോ പറഞ്ഞു ഫോണ്‍ വെച്ചു..ഇവൾ വന്നു കേറിയില്ല അപ്പോഴേക്കും ഭരിക്കാൻ തുടങ്ങിയോ എന്നാ രീതിയിൽ ഉള്ള മേനോൻ സാറിന്റെ നോട്ടത്തിൽ നിന്നും രക്ഷപെട്ടു മല്ലിക അടുക്കളയിലേക്കു നീങ്ങി .നടന്നു നീങ്ങുന്ന മല്ലികയെ നോക്കി മേനോൻ പറഞ്ഞു "വേഗം വെള്ളം ചൂടാക്കി വെക്കു പെണ്ണെ... ആ തൈലവും ചൂടാക്കി വെച്ചേക്കു ...അത് നീ തന്നെ പുറത്തു തേച്ചു തരണം ..കേട്ടോ ..." . "ഹോ ഈ പഞ്ചാര കിളവന്റെ ഒരു കാര്യം വെറുതെയല്ല നടുവ് ഉളിക്കിയത് .അവൾ പിറ് പിറുത്തു . സ്ഥിരമായി വേലക്കാരികൾ രാജിവെച്ചു പോകുന്ന ഈ വീട്ടിൽ മല്ലിക പുതിയ ആളാണ് .തന്റെ പഞ്ചരതരം ഇവളും മനസിലാക്കിയോ എന്തോ ?അനാഥനായ ഈ മനുഷ്യന് ആരെയും സ്നേഹിക്കാൻ അവകാശം ഇല്ലെ ...ദൈവമേ ?ഉള്ളിൽ സ്വയം പറഞ്ഞ കാര്യങ്ങൾ അപ്പോഴേക്കും ഭവാനി അമ്മ കേട്ടുവോ? ഒളികണ്ണിട്ടു നോക്കുമ്പോൾ ചില്ല് ഫ്രൈമിനു ഉള്ളിലെ ഭവാനിയുടെ മുഖം കടന്നൽ കുത്തിയ പോലെ .




മല്ലികയുടെ കൈകൊണ്ടുള്ള എണ്ണ തേപ്പും ചൂടുവെള്ളം ഉഴിച്ചിലും ഒക്കെ കഴിഞ്ഞു ,വളഞ്ഞു കുത്തി നേരെ സോഫയിൽ വന്നിരുന്ന മേനോൻ നാളെ മുതൽ ഈ ചെത്തലൊന്നും നടക്കില്ലെന്നു ഓർത്തു. നെഞ്ചിലെ നരച്ച മുടികൾക്കു ഇടയിലൂടെ വിരലുകൾഓടിച്ചു ആലോചിച്ചു ഇരിക്കവേ ....രുദ്രാക്ഷം കെട്ടിയ തന്റെ 4 പവന്റെ മാലകാണുന്നില്ലല്ലോ ....എന്നറിഞ്ഞു ഉള്ളൊന്നു പിടഞ്ഞു...അയ്യോ ...എണ്ണ തേക്കാൻ നേരം മല്ലികയുടെ കൈയ്യിൽ ഊരികൊടുത്ത ആ മാല അവളെങ്ങാനും അടിച്ചു മാറ്റിയോ ഭഗവാനെ ..?വേദനയൊക്കെ മറന്നു ഒരു മിന്നായം പോലെ ഓടി ബാത്‌റൂമിൽകാലുകുത്തിയ മേനോൻ താഴെ തറയിലെ തൈലത്തിന്റെ വഴുവഴുപ്പിൽ കാൽ തെന്നി അടിതെറ്റിയ ആനയെപോലെ നിലം പൊത്തി ..വേദന കടിച്ചമർത്തി കിടന്ന കിടപ്പിൽ തന്നെ കണ്ടു ..പൈപ്പിൽ അതാ തൂങ്ങീ ആടുന്നു തന്റെ മാല . ബാത്ത് റൂം കഴുകാൻ ചൂലെടുക്കാൻ പോയ മല്ലിക ശബ്ദം കേട്ട് ഓടിയെത്തി .അന്തം കേട്ട് നിന്ന അവളെ നോക്കി അയാൾ തേങ്ങലോടെ പറഞ്ഞു ..." എന്റെ ...മല്ലികെ ഞാനൊരു പരുവത്തിൽ ആയീ ഇനി എന്നെ നേരെ എണ്ണ പാത്തിയിലേക്ക് ഇട്ടാൽ മതി " അയാളുടെ വാക്കുകൾ കേട്ട് അവൾക്കു ഊറി ചിരിക്കാൻ തോന്നിയെങ്കിലും അത് മറച്ചു വെച്ച് അയാളെ താങ്ങി പിടിച്ചു എഴുന്നേല്പ്പിച്ചു കട്ടിലിലേക്ക് ആനയിച്ചു .വറചട്ടിയിൽ നിന്നും എരിതീയിലേക്ക് വീണ തന്റെ അവസ്ഥയിൽ പരിതപിച്ചു ചിന്താവിഷ്ടനായ രാവണനെ പോലെ അയാൾ കിടന്നു .ഇത്തവണ ചില്ലുഫ്രൈമിനു ഉള്ളിലെ ഭാവനിയമ്മ ചിരിച്ചുവോ അതോ കരഞ്ഞുവോ ?


..

Comments

Popular posts from this blog

അന്നൊരു സന്ധ്യയിൽ

വൈകി വന്ന മാവേലി

വളപ്പൊട്ടുകള്‍