മുക്കുറ്റിപൂക്കൾ




തിമർത്തു പെയ്ത മഴയിൽ നിറഞ്ഞൊഴുകിയ പുഴയിൽ പാർവതി തന്റെ പ്രതിബിംബം നോക്കിനിന്നു പാർവതിക്ക് എന്നും . ഒരുപാട് സ്നേഹമായിരുന്നു  ഈ പുഴയോട് .തന്റെ മനസിലെ അടങ്ങാത്ത വേദനകൾ  മുഴുവനും അവൾ ഏറ്റെടുകുന്നതുകൊണ്ടുതന്നെ. ഈ പാവം പെണ്ണിന്റെ കണ്ണുനീർ സ്വീകരിക്കാൻ അവൾ എന്നും തയ്യാറായിരുന്നു .അത് കാലാവർഷമായാലും  കരിഞ്ഞു ഉണങ്ങിയ  വേനലായാലും . മഴ പെയ്തോടെ  മണൽ ലോറികൾ കൂത്താടി ചതരഞ്ഞ അവളുടെ തീരസൌന്ദര്യം  വീണ്ടും പച്ചപട്ടണിഞ്ഞു. പുൽമെടക്കുള്ളിൽ അങ്ങിങ്ങായി പൂത്തുനിന്ന മുക്കുറ്റിപൂക്കൾ കണ്ടപ്പോഴാണ്  ഓണം ഇങ്ങെത്തിയല്ലോ എന്നോർത്തത്.  ഒരിക്കൽ എന്തേവരാൻ  വൈകുന്നതെന്ന് കരുതി കാത്തിരുന്ന പൊന്നോണം ഇനിമേൽ തനിക്ചിന്തിക്കാൻപോലും ഇഷ്ടമില്ലതതായി എന്നോര്ത്തപോൾ പാർവതിയുടെകണ്ണുകൾ  ഈറനണിഞ്ഞു ."ഈ  പർവതികുട്ടിടെ  പുഴയോടുള്ള സങ്കടം പറച്ചിൽ തീര്ന്നില്ലേ "  പിന്നിൽ നന്ദിനി പശുവുമായി കൃഷ്ണൻ കുട്ടി "ഇങ്ങിനെ  ഒരാള്  നിന്റെ നിഴല്പറ്റിഉള്ളത്  നീ അറിയുന്നില്ലേപർവതി?"

അയാളുടെ  വാക്കുകളെ ശ്രദ്ധിക്കാതെ തിരിഞ്ഞു   നടക്കുമ്പോൾ മാനം  വീണ്ടും ഇരുണ്ടു കറുക്കാൻ തുടങ്ങിയിരുന്നു .ദൂരെ നിന്ന് പെയ്തുവരുന്ന മഴയുടെ ആരവം  അടുത്തെത്തും മുൻപേ   വീട്ടിലെത്താൻ  ധൃതിയിൽ   നടക്കുമ്പോൾ പാർവതിയുടെ മനസ്സിൽ അറിയാതെ എങ്കിലും ഏതോഒരു  സ്നേഹ വര്ഷം പെയ്തു.പാവം കൃഷ്ണേട്ടൻ,  ഈ    പാർവതിക്ക്  വേണ്ടി മാത്രം കാത്തിരിക്കുന്ന മനുഷ്യൻ..ആ മനസിന്റെ വേദന അറിയാൻ   കഴിയാഞ്ഞിട്ടല്ല.. മറിച്ചു  സാഹചര്യങ്ങൾ...തന്നെ ഒരു  കളിപ്പാട്ടമാകി മാറ്റുകയായിരുന്നു .

സന്ധ്യദീപത്തിന്റെ അരണ്ട വെളിച്ചത്തിൽ അറിയാതെ എങ്കിലും കണ്ണുകൾചോർന്നൊലിക്കുന്ന   മേൽകൂരയിൽ ഉടക്കി.ഈ ഓണത്തിനെങ്കിലും   വീടിന്റെ മിനുക്ക്‌ പണികൾ തീർക്കണമെന്ന്  .വിചാരിച്ചതാണ്   .പക്ഷെ ഈ രാവും പകലും തയ്യൽ    മെഷിയാനോട്  മല്ലടിച്ച്   കിട്ടുന്ന വരുമാനം കൊണ്ട്   താനെന്തുചെയ്യാൻ  ? സ്വന്തം   കാര്യങ്ങള്ക്ക് കരുതിവെച്ച   പൊന്നും പണവും സ്വന്തമെന്നു       കരുതിയവർക്ക് വേണ്ടി   ചിലവഴിച്ചപ്പോൾ ഈ ഉള്ളവൾ  വെറും കറിവേപ്പില പോലെ വലിച്ചെറിയ പെടുമെന്ന്  കരുതിയതേയില്ല   .

കഴിഞ്ഞ ഓണക്കാലം .പാർവതി ചെറിയമ്മയുടെ മാത്രം കണ്ണൻ ജോലികിട്ടി പോയതിനു ശേഷം ആദ്യമായി ഓണം കൂടാൻ വരാമെന്ന് പറഞ്ഞ പൊന്നോണം .കാത്തിരുപ്പുകൾ ...മണികൂറുകൾ...ദിവസങ്ങൾ ..മാസങ്ങൾ ഇതാ ഒരു വര്ഷമാവരായി ..അവൻ വന്നില്ല .അച്ഛൻ ഉപേഷിച്ച് പോയ അവൻ സ്വന്തം അമ്മയുടെ കൈ പിടിച്ചു ഈ ചെറിയമ്മയെ തേടി വന്ന ആ നാൾ മുതൽ അവൻ എന്റെ പൊന്നോമന ആയിരുന്നു . ആരോരും ഇല്ലാത്ത തനിക് എന്നും മതിയാവോളം സ്നേഹിക്കാൻ  അവനെ കിട്ടിയപ്പോൾ സന്തോഷിച്ചു .അവന്റെ  അമ്മയേക്കാൾ ഏറെ സ്നേഹിച്ചു .അച്ഛനില്ലാത്ത മകനെ പോറ്റാൻ ഇഷ്ടിക കളത്തിലേക്ക്‌ പണിക് പോകാൻ തുടങ്ങിയ കണ്ണന്റെ അമ്മ  ഒരു നാൾ വീടിലെത്തിയില്ല.വീട്ടുപടിക്കൽ  വഴി കണ്ണുമായി നിന്ന കണ്ണൻ ഏറെ നാളുകള്ക് ശേഷം  ആ സത്യമറിഞ്ഞു ..അവന്റെ അമ്മ  വേറെ ഏതോ ആളുടെ ഒപ്പം ജീവിതം തുടങ്ങിയെന്നു

അവന്റെ ഊണിലും ഉറക്കത്തിലും  പിന്നീട്  അവന്റെ അമ്മ പാർവതി മാത്രമായി . ...അവൾ വിയര്പോഴുകിയതും പട്ടിണി കിടന്നതും  അവനു വേണ്ടി  ആയിരുന്നു. പഠിപ്പു കഴിഞ്ഞു  കണ്ണൻ പട്ടണത്തിൽ ജോലി തേടി പോകും വരെ.  പക്ഷെ വളരും തോറുംഅവന്റെ  ആ സ്നേഹവും തനിക് നഷ്ടപെടുന്നത് പാർവതി  അറിഞ്ഞു .അവധി ദിവസങ്ങളിൽ തന്നെ തേടി  ഓടി എത്തി ഇരുന്ന അവന്റെ വരവും മെല്ലെ മെല്ലെ  ഇല്ലാതെ ആയി.. അവൻ പടി കടന്നു വരുമെന്ന് കരുതിയ കഴിഞ്ഞ പൊന്നോണവും ആഘോഷമില്ലാതെ കടന്നു പോയി .  പിന്നീട്  ആരോ പറഞ്ഞറിഞ്ഞു  ...അവൻ വിവാഹിതനായി എന്ന്  ,  രണ്ടാം ഭർത്താവു ഉപേക്ഷിച്ചു പോയ അമ്മയുമൊത്ത്  സുഖമായി പട്ടണത്തിൽ എവിടെയോ ജീവികുന്നുവെന്നു. എന്നാലുംഒരിക്കലെങ്കിലും   ഈ പാവം ചെറിയമ്മയെ കാണാൻ അവൻ വരുമെന്ന്  കാത്തിരുന്നു ഈ ഇന്ന്  വരെ .


പുറത്തു മഴയുടെ ഇരമ്പൽ കൂടി വന്നു . ചോർന്നൊലിക്കുന്ന ഈ കൂരകുള്ളിൽ നാള് ദോഷവും പേറി വിവാഹ സ്വപങ്ങൾ പോലും നഷ്ടപെട ഈ പാഴ് ജന്മം  ആര്ക്കുവേണ്ടിയാണ് ?തന്റെ ദുഖങ്ങൾ ഏറ്റെടുക്കാൻ ഉള്ള പുഴയെ പാർവതി ഓർത്തു..പെരുമഴയിൽ നിറഞ്ഞൊഴുകിയ അവൾ തന്നെ മാടി വിളിച്ചുവോ.?വാതിൽതുറന്നുപുറത്തിറങ്ങുമ്പോൾമഴ കനത്തിരുന്നു..ഉള്ളിലെ അതുവരെ പെയ്യാൻ വിതുമ്പി നിന്ന കാർമേഘവും മഴ തുള്ളികൾക്കൊപ്പം  പെയ്തു  അലിഞ്ഞു ചേർന്നു . മിന്നൽ പിളർ അടര്ന്നു വീഴുന്ന  ഇടവഴിയിലൂടെ ഭ്രാന്തു  പിടിച്ച പിശരൻ കാറ്റിനൊപ്പം അവൾ ഓടി പുഴയെ  ലക്ഷ്യമാക്കി . ആ പുഴയുടെ  അഗാത ഗര്ത്തങ്ങളിലേക്ക്  കുതിക്കാൻ .                                                                                
*********************************************************************************

പൊന്നിൻ തിരുവോണദിവസം .വിഭവ സമൃദ്ധമായ ഊണിനു ശേഷം   പാൽപായസംകൊതിയോടെ വാങ്ങികഴികുന്ന കൃഷ്ണൻ കുട്ടി അടുത്തിരുന്ന സ്നേഹര്ദ്രയായ  പർവതിയോടു പറഞ്ഞു  "നമ്മുടെ നന്ദിനിടെ  പാല് കൊണ്ട് ഉണ്ടാക്കിയ പാൽപായസം എത്രകഴിചിടും മതിയവുന്നില്ലടോ..ഒപ്പം  എന്റെ  പാർവതികുട്ടിടെ  കൈപുണ്യവുംഉണ്ട് കേട്ടോ ..എന്നാലും ആ പതിരാത്രില്    പുഴകരയിലെക്ക് ഓടിയ നിന്നെ കണ്ടു ഇവൾ  അമറികരഞ്ഞില്ലയിരുന്നെങ്കിൽ  എനിക്ക് ഈ പെണ്ണിനെ കിട്ടുമായിരുന്നോ ? " കോടിമുണ്ടിൽ സുന്ദരി ആയ അവൾ അയാളോട് ചേർന്നിരുന്നു .മുറ്റത്തു  പശുകിടവിനെ നക്കിതോർത്തുന്ന   നന്ദിനിപശുവിനെ നോക്കി  ഇരുന്ന അവളോട്‌ അയാൾ പറഞ്ഞു " ജീവിതത്തിൽ നമ്മൾ സ്നേഹിച്ചവർ ഇല്ലെങ്കിലും ഈ ഭുമിയിൽ നമ്മളെ സ്നേഹികുവാൻ   മറ്റു ആരെങ്കിലുമൊക്കെ കാണും ...ഇവളെ പോലെ ..അല്ലെങ്കിൽ  നമ്മുടെ പുഴയെപോലെ...."കൃഷ്ണൻ കുട്ടിയുടെ  വാക്കുകൾ  മുഴുവനാകും മുൻപേ പാർവതി മൊഴിഞ്ഞു "അല്ലെങ്കിൽ ഈ കൃഷ്ണേട്ടനെ പോലെ അല്ലെ ?"അവളുടെ  വാക്കുകളുടെ  സ്നേഹത്തിൽ ലയിച്ചു അയാൾ ചിരിച്ചു .ഒപ്പം പർവതിയും.ആ ചിരിയുടെ അലകൾ ദൂരെ ശാന്തമായി ഒഴുകുന്ന  പുഴ പെണ്ണ്  ഏറ്റുവാങ്ങി ...അവൾ എല്ലാം മറന്നു ഒഴുകി .കരനിറയെ പൂക്കളം  ഒരുക്കിയ മുക്കുറ്റി പൂക്കളെ തഴുകികൊണ്ട്‌ .  


    ..
   

Comments

Popular posts from this blog

അന്നൊരു സന്ധ്യയിൽ

നിഴല്‍

വളപ്പൊട്ടുകള്‍