വിണ്ണിലെ നക്ഷത്രങ്ങള്‍




ഒരു ഞരക്കത്തോടെ അതുവരെ കറങ്ങിയിരുന്ന ഫാന്‍ നില്‍കേണ്ട താമസം തന്റെ ദേഹം മുഴുവന്‍ വിയര്തൊഴുകാന്‍ തുടങ്ങി . വേനലിലെ ഈ പവര്‍ കട്ടിനെ ശപിക്കാന്‍ ഇനി വാക്കുകള്‍ ഇല്ല .കനത്ത ഇരുട്ടിലേക്ക് നോക്കി കിടക്കുമ്പോള്‍ അവസാനത്തെ രാത്രിവണ്ടിയുടെ അലറി പാച്ചല്‍ കേട്ടു.അതിന്റെ താളം അകലേക്ക്‌ മെല്ലെ അകന്നകന്നു പോയി . ഇരുട്ടില്‍ തപ്പിത്തടഞ്ഞു എമെര്‍ജന്‍സി ലൈറ്റ് തെളിയിച്ചു ജനല്പളികള്‍ തള്ളിതുരന്നുവെച്ചു .പുറത്തു നിന്നും വന്ന ഇളംകാറ്റു ലോകം അവസാനിച്ചാലും തങ്ങള്കൊന്നുമില്ലെ എന്നമട്ടിലുറങ്ങുന്ന അച്ഛനും മകനും ആശ്വസമായീ കാണും.കറന്റ്‌ പോയതോന്നും അറിയാതെ ചുരുണ്ടുകൂടി കിടക്കുകയാണ് രണ്ടുപേരും .


ഉറക്കം കണ്ണുകളില്‍ നിന്ന് വിടപറഞ്ഞ താന്‍ ഇനി എന്തുചെയ്യാന്‍? ബാല്‍കണിയുടെ വാതില്‍ തുറന്നു അരികില്‍ ഒതിക്കിയിട്ട കസേരയില്‍ ഇരുന്ന തന്റെ ദൃഷ്ടികള്‍ അങ്ങുദൂരെ നീലാകശത്തിലെ കുഞ്ഞു നക്ഷത്രങ്ങളില്‍ പതിച്ചു.അങ്ങിങ്ങായി മിന്നുന്ന അവ തന്നെ മാടിവിളിക്കുന്നപോലെ തോന്നി .രാത്രിയുടെ നിതാന്ത നിശബ്ദതയില്‍ ആകാശത്തേക്ക് നോക്കിയിരിക്കവെ കുഞ്ഞുനാളില്‍ രാത്രിവേളകളില്‍ മുറ്റത്തു ചാരുകസേരയില്‍ അച്ഛന്റെ മടിയില്‍ കിടന്നു മാനത്തെ നക്ഷത്രങ്ങള്‍ എന്നറുള്ളത് ഓര്‍മവന്നു .ഒരുപാട് എണ്ണി,ആ സ്നേഹോഷ്മളമായ ലാളന നിറയെ നുകര്‍ന്ന്.. ആവര്ത്തിച്ചുപറയുന്ന കഥകള്‍ കേട്ടുകൊണ്ട് . അന്നൊക്കെ അച്ഛന്‍പറയുമായിരുന്നു, ദേഹം വെടിഞ്ഞു പോകുന്ന ആത്മാക്കളാണ് ആകാശത്ത് നക്ഷത്രങ്ങളായി തിളങ്ങുന്നതെന്ന്. ആകാശത്ത് തിളങ്ങുന്നത് ആത്മകള്‍ അല്ല അതോകെ ശുന്യകാശത്തെ അത്ഭുതങ്ങള്‍ ആണെന്ന് തിരുത്തി പറയാന്‍ ആയപ്പോള്‍ അച്ഛന്‍ തന്നെ വിട്ടു പോയിരുന്നു. അവസാനം അച്ഛന്റെ സ്നേഹം ഒരു വിയര്‍പ്പു മണമായി ചാരുകസേരയില്‍ അവശേഷിച്ചു. പിന്നീട് ആ കസേരയില്‍ ഒരു വേര്‍പാടിന്റെ വേദനയുമായി തയിയെ ഇരുന്നു താന്‍എണ്ണിയ നക്ഷത്രങ്ങളില്‍ ഒരു നക്ഷത്രം കൂടിയുണ്ടായിരുന്നു ..തന്റെ പ്രിയപ്പെട്ട അച്ഛന്റെ ആത്മാവിന്റെ നക്ഷത്രം .


അച്ഛന്റെ ഓര്‍മ്മകള്‍ കണ്ണുകളെ ഈറനണിയിച്ചു . അറിയാതെ പൊടിഞ്ഞ കണ്ണുനീര്‍ മെല്ലെ തുടച്ചുമാറ്റി , താഴെഅല്പം അടുത്ത് തന്നെയുള്ള റയില്‍വേ ഫ്ലാടുഫോര്‍മിലെകു വെറുതെ നോക്കിയിരുന്നു.അവസാനത്തെ വണ്ടി പോയതോടുകൂടി സ്റ്റേനിലെ തിക്കും തിരക്കും കുറഞ്ഞപോലെ തോന്നി .ഇടക്ക് ഈയിടെ സ്റ്റേഷന്‍ വരാന്തയില്‍ കേറികൂടിയ തെണ്ടി പെണ്ണുങലോടാണെന്നു തോന്നുന്നു ഡൂടി പോലിസിന്റെഉച്ചത്തിലുള്ള തെറി വിളി കേട്ടു .രാത്രിവേളയില്‍ സ്റ്റേഷന്‍ വരാന്തയില്‍ തലചായിക്കുന്ന അവരില്‍ ഒരുത്തി പതിവായി പകല്‍ നേരത്ത് തോളിലൊരു കുഞ്ഞുമായി , ദേഹം കഷ്ടിച്ച് മറയ്ക്കുന്ന തുണിയുടുത് ഇടവഴിലോക്കെ തെണ്ടിനടകാറുണ്ട് .ദേഹം മറയ്ക്കാന്‍ തുണിയില്ലെന്ന് കേഴുന്ന പെണ്ണിന് സന്ധ്യ ആവുമ്പോഴേക്കും ഒരു ഭാണ്ടം നിറയെ തുണികള്‍ കിട്ടും .ഒപ്പം വയര്‍നിറയെ ആഹാരവും .പക്ഷെ രണ്ടുനാള്‍ കഴിയുമ്പോള്‍ പാതിമറച്ച ദേഹവുമായി അവളെ കാണാം വേറെ ഏതെങ്കിലും ഇടവഴിയില്‍ പതിവുപല്ലവിയുമായി . ഉടുക്കാന്‍ തുണിയില്ല എന്നുപറഞ്ഞു കേഴുന്ന അവളോട് തനിക്കു ഒരുതരം അനുകമ്പ ആയിരുന്നു ...സ്നേഹമായിരുന്നു..കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പു സന്ധ്യ നേരത്ത് അവള്‍ ഒരുത്തന്റെയോപ്പം ഓട്ടോയില്‍ കേറിപോകുന്ന കാഴ്ച കണ്ടനേരം വരെ .താന്‍ എപ്പോഴോ ദയ തോന്നി കൊടുത്ത സാരി അവള്‍ ഭംഗി ആയി ഉടുത്തിരുന്നു ..തലയില്‍ നിറയെ മുല്ലപൂവും ചൂടി ..മുഖത്ത് പൌഡര്‍ വാരിപൂശിയ അവള്‍ പകല്‍ കണ്ട തെണ്ടീപ്പെണ്ണാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന രീതിയില്‍ മാറിപോയിരുന്നു. മനസിലെ ദയ വെറുപ്പിനു വഴിമാറി .തിരിച്ചു ഫ്ലാറ്റിലെക്കു തിരിച്ചു നടക്കവേ സ്റ്റേഷന്‍ വരാന്തയില്‍ കിടന്നു കരയുന്ന അവളുടെ കുഞ്ഞിനെ കണ്ടിരുന്നു .അടുത്തിരുന്ന ഒരു തള്ള അതിനെ ശാസിക്കുന്നതും. ജീവിക്കാന്‍ വേണ്ടി മനുഷ്യര്‍ കെട്ടുന്ന വേഷങ്ങള്‍ ....ചിലപ്പോള്‍ ഇതൊകെ ശ്രദ്ധിക്കാതെ ഇരിക്കുകയാണ് നല്ലതെന്ന് തോന്നും.




ഇനിയും വരാത്ത കറന്റിനെ ശപിച്ചു വീണ്ടും കസേരയില്‍ ചാരിഇരിക്കവേ, പെട്ടെന്ന് താഴെ ഒരുകാറിന്റെ ശബ്ദം കേട്ടു അപാര്ടുമെന്റിലേക്ക് ഉള്ളവര്‍ ആണെന്നാണ് ആദ്യം കരുതിയത്‌ .പക്ഷെ വന്ന കാര്‍ നേരെ ഫ്ലാടുഫോര്‍മിലേക്ക് കേരുന്നിടത് കൊണ്ട് നിര്‍ത്തി.ഈ അസമയത് ട്രെയിന്‍ കേറാന്‍ വന്നവരിയീര്ക്കില്ല ..എന്തെന്നരിയനുള്ള ഒരു ആകാംഷയോടെ ഗ്രില്ലില്‍ ഇടയിലൂടെ എത്തിനോക്കുമ്പോള്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് രണ്ടുപേര്‍ ഇറങ്ങി .പുറകിലെ ഡോര്‍ തുറന്നു എന്തോ അവര്‍ പുറത്തെടുക്കുന്നത് കാറിന്റെ ഉള്ളിലെ നേരിയ വെളിച്ചത്തില്‍ തനിക്കു കാണാമായിരുന്നു. കാറില്‍ നിന്നും താങ്ങിയെടുത്ത എന്താണെന്നു മന്സിലകുന്നതിനു മുന്‍പേ അവര്‍ അതുമായി ഇരുട്ടിലേക്ക് മറഞ്ഞൂ . അരുതാത്തതെന്തോ സംഭവിക്കുകയന്നെന്നു മനസിലായപ്പോള്‍ കാലിനടിയില്‍ നിന്നൊരു പെരുപ്പ്‌ അറിയാതെ ദേഹം മുഴുവന്‍ പടര്‍ന്നു. പിന്നീടു എങ്ങിനെയോ തപ്പിത്തടഞ്ഞു, കട്ടിലില്‍ അരികില്‍ എത്തി, ഉറക്കത്തില്‍ ആഴ്ന്നുകിടന്ന ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി. കട്ടിലില്‍ അരികിലെ എമര്‍ജന്‍സി ലൈറ്റ്ന്റെ വെളിച്ചത്തില്‍ പരിഭ്രമിച്ച തന്റെ മുഖം കണ്ടു അദ്ദേഹം അല്പം ഞെട്ടിയെന്നു തോന്നുന്നു .
"താഴെ ആരോ എന്തോ...." പറയാന്‍ തുനിഞ്ഞ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി മുറിഞ്ഞു പോയി ."എന്താ ..നിനകെന്തു പറ്റി? താഴെ എന്ത് നടന്നുവെന്നാ ? ഉറക്കം ഇടക്ക് വെച്ച് നഷ്ടപെട്ട ഇര്ഷ്യത്തോടെ തിരിഞ്ഞുകിടക്കാന്‍ തുടങ്ങിയ ഭര്‍ത്താവിനോട് താന്‍ വീണ്ടും പറഞ്ഞു."അതല്ല താഴെ കാറില്‍ വന്നവര്‍ എന്തോ ...."വാക്കുകള്‍ വീണ്ടും തൊണ്ടയില്‍ കുരുങ്ങി.
"ഹോ ..അതാരെങ്കിലും വഴി തെറ്റിവന്നവരായിരിക്കും.". എന്ന് പറഞ്ഞു ഒഴിഞ്ഞെങ്കിലും ഉറക്കച്ചടവോടെ എഴുന്നേറ്റു ബാല്കണിയിലേക്ക് നടന്ന അദ്ധേഹത്തെ താനും പിന്‍ തുടര്‍ന്നു, ആകാംഷയോടെ എത്തിച്ചു നോക്കിയപ്പോള്‍ ,താഴെ വഴി ശൂന്യമായിരുന്നു ."എവിടെ?ആരെ കണ്ടുവെന്നാ ?ഒക്കെ നിനക്ക് തോന്നിയതാകും .." തന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച
ഭര്‍ത്താവിനോട് ഒന്നും പറയാന്‍ ആവാതെ തിരിച്ചു വന്നു കട്ടിലില്‍ ഇരുന്നു കഴിഞ്ഞകര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഓര്‍ക്കാന്‍ ശ്രമിച്ചു. വന്ന ആളുകള്‍ പുറത്തെക്കിടുത്തത്‌ ഒരു മനുഷ്യ ശരീരം ആയിരുന്നോ? " അവര്‍ ആരെയെങ്കിലും കൊലചെയ്യ്തിടു കൊണ്ടുവന്നതാണോ ? തന്റെ ആത്മഗതം അല്പം ഉച്ചത്തില്‍ ആയി പോയി." എന്റെ പെണ്ണെ നീയെന്തിനാ വേണ്ടാത്തത് ചിന്തിക്കുന്നെ? ...ഒന്നും ഇല്ല സമാധാനമായി .. കിടന്നുറങ്ങൂ...ഹോ ഒരു ഒടുക്കത്തെ കരന്റു കട്ട്‌..." അദ്ദേഹം പറഞ്ഞു നാവെടുത്തില്ല,ഫാന്‍ ഒരു ഞരക്കത്തോടെ കറങ്ങാന്‍ തുടങ്ങി .. എല്ലാം മറന്നു ഉറങ്ങാനായി കട്ടിലിലേക്ക് ചെരിയുമ്പോള്‍ നാളെ പുലരുമ്പോള്‍ കാണാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് ഓര്‍ത്തു ... വീണ്ടും നെഞ്ഞിടിപ്പ്‌ കൂടാന്‍ തുടങ്ങിയപ്പോള്‍ വരാന്‍ മടിച്ചു മാറിനില്‍ക്കുന്ന ഉറക്കത്തെ വലിച്ചടിപ്പിച്ചു മിഴികള്‍ മുറുകെ അടച്ചു .
.....................................................................
"എന്റമ്മേ ,ഒന്നെണീക്കൂ .. ഇന്ന് നേരത്തെ കോളേജില്‍ പോകേണ്ടതാ " കണ്മിഴിച്ചുനോക്കുമ്പോള്‍ മുന്നില്‍ മകന്‍ .നേരം വൈകിയെന്ന പരിഭ്രാന്തിയൊടെ അടുക്കളയിലേക്കു നടക്കുമ്പോള്‍ ബാല്കണിയില്‍ ഭര്‍ത്താവ് പുറത്തേക്കു നോക്കിനില്പുണ്ടായിരുന്നു .അടുക്കളയിലേക്ക് കേറാതെബാല്കണിയില്‍ ചെന്ന് എത്തിനോകുമ്പോള്‍ താഴെ ഫ്ലാടുഫോര്മില്‍ ഒരു ചെറിയ ആള്‍കൂട്ടം കണ്ടു .അമ്പരപ്പോടെ നിന്ന തന്നെ ആശ്വസിപ്പിക്കാന്‍ അദ്ദേഹം പറഞ്ഞു " നീ വിചാരിച്ചപോലെ ശവമൊന്നുമല്ല, അതൊരു വൃദ്ധനാണ് ....ആരോ ഉപേക്ഷിച്ചിട്ട് പോയതാ ..സ്വന്തം മക്കളുതന്നെയനെന്ന പറച്ചില്‍ ..." ഒരു വേദന മനസിനെ വലിഞ്ഞു മുറിക്കിയ പോലെ തോന്നി .രാത്രിയിലെ സംഭവങ്ങള്‍ വീണ്ടും മന്സിലെക്കൊടിവന്നു . പുറത്തേക്കു വീണ്ടും എത്തിനോക്കാന്‍ ശ്രമിച്ച തന്റെ പിന്നില്‍ മകന്റെ വിളി വീണ്ടും .." അമ്മെ കാഴ്ച കണ്ടുനിന്നാല്‍ ക്ലാസ്സ്‌ മിസ്സ്‌ ആകും ..വേഗം ബ്രെയ്ക്ഫാസ്റ്റ് റെഡി ആക്കൂ ..."ഹോ ഈ അമ്മക്ക് കുറച്ചു ദിവസേക്ക് ടെന്‍ഷന്‍ അടിക്കാന്‍ ഉള്ളതായിടുണ്ട്"..അവന്റെ കമന്റ്‌ ശ്രദ്ധിക്കാതെ ....ധൃതിയില്‍ ജോലിയില്‍ ഏര്‍പ്പെട്ടെങ്കിലും മനസു മുഴുവന്‍ ആ വൃദ്ധനെ കാണാനുള്ള ആഗ്രഹമായിരുന്നു ആയിരുന്നു . അവസാനം അച്ഛനും മോനും യാത്ര പറഞ്ഞു പോയപ്പോള്‍ താന്‍ വീണ്ടും ചിന്തയുടെ ലോകത്തിലേക്ക് ആണ്ടു .

ഉപയോഗ ശൂന്യമായ ഒരു വസ്തുവിനെ പോലെ ഉപേക്ഷിക്കപെട്ട ആ പിതാവിനെ കുറിച്ച് ഓര്‍ത്തപ്പോള്‍ നീലാകാശത്തു ഒരു നക്ഷ്ത്രമമായി മാറിയ അച്ഛന്‍ മനസിലേക്ക് ഒരു പുഞ്ചിരിയുമായി കേറി വന്നു. ഒരു കുളിര്‍തെന്നല്‍ തന്നെ ഒരു സ്നേഹത്തോടെ തഴുകിയോ? ചിലപ്പോഴെക്കെ അങ്ങിനെയാണ് നമ്മള്‍ സ്നേഹിക്കുന്നവരുടെസാമീപ്യം ഒരു കുളിര്‍ കാറ്റായി അനുഭവപെടും . തന്നെ കാത്തു കിടക്കുന്ന ജോലികളെ കുറിച്ച് ഓര്‍ത്തപ്പോള്‍ ആലോചനകള്‍ക്ക് ഒരു വിരാമമിട്ടു.

....................................................................................................................................................................

ഇളം വെയില്‍ പരക്കാന്‍ തുടങ്ങിയിരുന്ന ഫ്ലാടുഫോര്മില്‍ ,... യാത്രക്കാരുടെ എണ്ണം വളരെ കൂടിയിരുന്നു . യാത്രക്കാരില്‍ ചിലര്‍ ശ്രദ്ധിച്ചും ശ്രദ്ധിക്കാതെയും പോകുനുണ്ടായിരുന്നു. വൃദ്ധനെ കാണാനുള്ള ആഗ്രഹത്തോടെ താന്‍ അവിടെ എത്തുമ്പോള്‍ ആ ശരീരം ഒരു കൊച്ചു മര തണലില്‍ കിടപ്പുണ്ടായിരുന്നു.ദയ തോന്നിയ ആരോ വെയില്‍ കൊള്ളാതിരിക്കാന്‍ നീക്കി കിടത്തിയത്‌ ആകാം .എല്ലും തോലും മാത്രമായ ആ ദേഹത്ത് അങ്ങിങ്ങ് പൊട്ടിയ വ്രണങ്ങങ്ങളില്‍ അഴുക്കു പിടിച്ചിരുന്നു.പീള വന്നടഞ്ഞു വികൃതമായ കുണ്ടില്‍ ആണ്ട കണ്ണുകള്‍ കണ്ടപ്പോള്‍ വല്ലാതെ വേദന തോന്നിപോയി .ഇടക്ക് വരണ്ട ചുണ്ടുകള്‍ പിളര്‍ത്തി എന്തോ ആഗ്യം കാണിച്ചപ്പോള്‍ കൂടിനിന്നവരില്‍ ഒരാള്‍ കൈയിലെ കുപ്പിയില്‍ ഉണ്ടായിരുന്ന വെള്ളം മെല്ലെ ചുണ്ടിലേക്ക്‌ പകര്‍ത്തി .തൊണ്ട നനഞ്ഞ ആശ്വാസവുമായി ഒരു ഞരക്കത്തോടെ അയാള്‍ ചെരിഞ്ഞു കിടന്നു .കാഴ്ചക്കാരുടെ എണ്ണം കൂടാന്‍ തുടങ്ങിയത് കൊണ്ടോ എന്തോ അല്പം ദൂരെ ഇരുന്ന പോലിസുകാരിലൊരാള്‍ എല്ലാവരോടും നീങ്ങിപോകാനുള്ള ആജ്ഞ്ഞയുമായി വന്നു ."' അന്തര് ദൂരം വെള്ളി പോണ്ടി...കൊഞ്ചം സെപടിലോ ശാന്തിഭവന്‍വാളു വോചെസ്ഥാരു ...അന്ത വാളു ചൂസുകുണ്ടാരുലെ " ( എല്ലാവരും ദൂരെ മാറിനില്‍ക് ... ഇത്തിരി സമയത്തിനുള്ളില്‍ ശാന്തിഭാവന്ക്കാര്‍ വരും പിന്നെ അവര്‍ നോക്കികൊള്ളും ..")  അയാളുടെ  വാക്കുകള്‍ കേട്ടപ്പോള്‍ മനസിനു ഒരു ആശ്വാസം തോന്നി . അനാഥര്ക്ക് ആശ്രയമാണല്ലോ ശാന്തിഭവനം.'അന്ത വരേക്കു ഈ മുസ്സാലിയ്ന ഉണ്ടാതോ എമോ ? (അതുവരേക്കും ഈ വയസന്‍ ഉണ്ടാകുമോ എന്തോ  ?)  കൂട്ടത്തില്‍   ആരോ പറഞ്ഞു .തനിക്കും തോന്നി...അതുവരെ? കൂടുതല്‍ ആലോചിക്കാന്‍ തോന്നിയില്ല .വൃദ്ധന്റെ അരികിലൂടെ കടന്നുപോയ ചിലര്‍ പരിതപിച്ചു...ചിലര്‍ അയാളെ ഉപേക്ഷിച്ചു പോയവരെ ശപിച്ചു ... ചിലര്‍ തനിക്കിതൊന്നും ബാധകമല്ല എന്ന പോലെ കടന്നു പോയി .ഇതിനിടയില്‍ പാതി ദേഹം മറച്ച പെണ്ണ് കുഞ്ഞുമായിതെണ്ടാന്‍ ഇറങ്ങിയത്‌ കണ്ടു.


 കൊണ്ടുപോകാന്‍     വരുമെന്നുപറഞ്ഞ ശാന്തിഭവന്‍ക്കാരെ കാണാതെ ആയപ്പോള്‍  താന്‍  പതുക്കെ പാതി മനസോടെ ഫ്ലാടിലേക്ക് തിരിച്ചു നടന്നു. . .പുറത്തു വെയില്‍ മൂക്കാന്‍ തുടങ്ങി .ഇടക്കെപ്പോഴോ കൂടി നിന്നവരുടെ എണ്ണം കുറഞ്ഞു . വൃദ്ധന്റെ ദേഹം അനാഥമായി കിടക്കുന്നതും കണ്ടു.ഒന്നും സംഭവിക്കാത്ത കുറെ നിമിഷങ്ങള്‍ കടന്നു പോയി.


ബാല്കണിയില്‍ എങ്ങിനെ നോക്കി നില്‍ക്കുന്ന നേരത്ത് ,.പെട്ടെന്ന് താഴെ ഒരു കാര്‍  ഫ്ലാട്ഫോം   തുടങ്ങുന്നിടത്ത് വന്നു നിന്നു .ഡോര്‍ തുറന്നു പുറത്തിറങ്ങിയ രണ്ടുപേരെ കണ്ടപ്പോള്‍ ഇന്നലെ ഇരുട്ടിന്റെ മറ പറ്റി വന്നവരെ പോലെ തോന്നി. ധൃതിയില്‍ അവര്‍ ഫ്ലാടുഫോര്മില്‍ കയറി വൃദ്ധന്റെ അടുത്തെത്തിയതും അകന്നു മാറി നിന്ന ചിലര്‍ വീണ്ടും അടുത്ത് കൂടുന്നത് കണ്ടു. കാര്യമായി എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന ആകാംഷയോടെ , അതുവരെ ബാല്കണിയിലും മറ്റും എത്തിനോക്കി നിന്നവര്‍ പൊടുന്നനെ താഴെയെത്തി നേരെ ആളുകള്‍ കൂടി നിന്നിടതെക്ക് നടന്നു നീങ്ങി. കൂട്ടത്തില്‍ താനും അവരെ അനുഗമിച്ചു.ജീവച്ഛവമായി കിടന്നിരുന്ന വൃദ്ധന്റെ അടുത്തിരുന്നു ഒരുത്തന്‍ ഉറക്കെ എന്തൊകെയോ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു " എന്തുക്ക് നാനാ മാതോ ചെപ്പകുന്ട വോചെസാര്? മേമു എന്താ ബാധ പടിന്തോ തെലുസാ"?അന്താ വെധിക്കാനു ... ഇപ്പുടു തെലിസിന്തി ഇക്കട ഉന്നാരണി...."( എന്തിനാ അച്ഛാ ഞങ്ങളോട് മിണ്ടാതെ പോന്നത്? ഞങ്ങള്‍ എത്ര വിഷമിച്ചു എന്ന് അറിയാമോ ?.എല്ലായിടത്തും തിരക്കി .ഇപ്പോള്‍ അറിഞ്ഞുള്ളു ഇപ്പോള്‍ ഉണ്ടെന്നു ..")മുതല കണ്ണീര്‍ ഒഴുക്കി കൂടിനിന്നവരെ ബോധിപ്പിക്കാന്‍ ശ്രമിച്ച ആളിനെ താന്‍ ശ്രദ്ധിച്ചു നോക്കി . ഇന്നലെ ഈ പറയുന്ന ആളു തന്നെയല്ലേ ..ഒരു അവശിഷ്ടം പോലെ തന്റെ പിതാവിനെ ഇവിടെ ഉപേഷിച്ച് പോയത് ...ഇപ്പോള്‍ വീരവാദം മുഴക്കുന്ന അയാളെ ശെരിക്കും പിച്ചി ചീന്താന്‍ തോന്നി . ഇരുളിന്റെ മറവില്‍ നടന്ന സംഭവത്തിന്റെ ഏക ദൃക്സാക്ഷി ഒരു പക്ഷെ താന്‍ മാത്രമായിരിക്കും.അപ്പോള്‍ തന്റെ വാക്കുകള്‍ ആരും വിശ്വസിക്കാനിടയില്ല .എതിര്‍ക്കാന്‍ മനസ്സുറപ്പ് ഇല്ലാത്ത തന്നെ സ്വയം പഴിച്ചു നില്കുന്നതിനിടയില്‍ കൂടെ വന്ന മറ്റേ ആള്‍ പതുക്കെ വൃദ്ധന്റെ അടുത്ത് അലസമായി കിടന്നിരുന്ന ഭാണ്ടം തുറന്നു നോക്കുന്നത് കണ്ടു ...മുഷിഞ്ഞ തുണികള്‍ക്ക് ഇടയില്‍ നിന്നും നിന്നും തിരഞ്ഞെടുത്ത ഒരു ചെറിയ   കെട്ട് പേപ്പര്‍   പെട്ടെന്ന് അയാള്‍ ആരും കാണതെ മറച്ചു വെച്ചത് ,കണ്ണീര്‍ഒലിപ്പിച്ചും    ,വേവലാതിപെട്ടും ,ഇല്ലാ കഥകള്‍ പറഞ്ഞുകൊണ്ടിരുന്ന മറ്റേ  ആളുടെ സംസാരത്തില്‍ ശ്രദ്ധിച്ചു കൊണ്ടിരുന്ന ആളുകള്‍  കണ്ടില്ലെന്നു തോന്നുന്നു .രാത്രിയുടെ മറവില്‍ ഉപേക്ഷിച്ച പിതാവിനോടൊപ്പം നഷ്ടപെട്ട വിലപെട്ടതെന്തോ തിരിച്ചെടുക്കാനാണ് ഈ ദുഷ്ടന്മാര്‍ ഇത്ര തത്രപെട്ടു വന്നതെന്ന് അപ്പോഴാണ് മനസിലായത് .






നാടകീയ മായ രംഗങ്ങള്‍ക്ക് ഇടയില്‍ ശാന്തി ഭവനിലെ അംഗങ്ങള്‍ വൃദ്ധനെ കൊണ്ടുപോകാനായി വണ്ടിയുമായി എത്തി . അവരുടെ മുന്‍പില്‍ തങ്ങളുടെ വിലയും നിലയും തകര്‍ന്നു വീഴാതിരിക്കാന്‍ , പിതാവ് തങ്ങള്രിയാതെ വീട് വിട്ടു പോന്നതാണെന്നു കള്ള കഥ മെനഞ്ഞു അവര്‍ മാന്യന്മാരായി .വീട് വിട്ടിറങ്ങിയത്‌ മക്കളുടെ ശ്രദ്ധ കുറവ് കൊണ്ടാവാം എന്ന ശാന്തിഭവന്‍ കാരുടെ വാക്കുകളെ കൂടി നിന്നവര്‍ ചിലര്‍ പിന്താങ്ങി ...വാഗ്വാദം തുടര്‍ന്ന് കൊണ്ടേ ഇരുന്നു .ഇതിനിടയില്‍ വൃക്ഷ തണലില്‍ തളര്‍ന്നു കിടന്ന വൃദ്ധനെ ആരും ശ്രദ്ധിച്ചില്ല .അവസാനമായൊന്നു കാണാമെന്ന ആഗ്രഹത്തോടെ അയാളുടെ അടുത്ത് എത്തിയ തനിക്കു കാണാന്‍ കഴിഞ്ഞത്  ദയനീയമായ   കാഴ്ച ആയിരുന്നു . ചെരിഞ്ഞു കിടന്ന ആ പാവം വൃദ്ധന്റെ തുറന്നു തന്നെയിരുന്ന കണ്ണിലെ നരച്ച കൃഷ്ണമണികള്‍ നിശ്ചലമായിരുന്നു...പാതി പിളര്‍ന്ന വായിലൂടെ ഒഴികി ഇറങ്ങിയ ഉമിനീര്‍ നുണയാന്‍ ഉറുമ്പുകള്‍ കേറാന്‍ തുടങ്ങിയിരുന്നു .ആത്മാര്‍ത്ഥത ഇല്ലാത്ത മക്കളുടെ ലോകം വിട്ടു ആ ആത്മാവ് ദേഹം വിട്ടു പോയെന്നു ആ കിടപ്പ് കണ്ടപ്പോള്‍ മനസിലായി.ആരോടും ഒന്നും പറയാന്‍ തോന്നിയില്ല . മനസ്സാകെ മരവിച്ചു പോയിരുന്നു . വാക്ക് തര്‍ക്കങ്ങളുമായി നില്‍ക്കുന്ന ആ മക്കള്‍ വെറും മൃഗങ്ങളെ പോലെ തോന്നി.അവിടെ പിന്നെ ഒരു നിമിഷം പോലും നില്കാനവാതെ സാവകാശം ഫ്ലടിലേക്ക് നടക്കുമ്പോള്‍ സൂര്യന്‍ മുകളില്‍ പരമാവധി ചൂടില്‍ ജ്വലിക്കാന്‍ തുടങ്ങിയിരുന്നു. പെട്ടെന്ന് ചുട്ടുപഴുത്ത പാളങ്ങള്‍ കുലുക്കി ഒരു പാസഞചര്‍ ട്രെയിന്‍ അലറി ദൂരേക്ക്‌ പാഞ്ഞു .പുറകില്‍ നടക്കുന്ന സംഭവങ്ങള്‍ ഇനി അറിയേണ്ട എന്ന മനസോടെ അപര്ടുമെന്റിന്റെ ഗേറ്റ് കടക്കവേ അതുവരെ പിടിച്ചു വെച്ച ഒരു തേങ്ങല്‍ താനറിയാതെ പുറത്തു വന്നു.....അനാഥനായി മരിച്ചു കിടക്കുന്ന ഏതോ ഒരു പിതാവിന് വേണ്ടി ..........




അന്ന് രാത്രിയില്‍ പവര്‍ കട്ട്‌ വേളയില്‍ ഉറക്കം നഷ്ടപ്പെട്ട് ബാല്കണിയില്‍ നിന്ന താന്‍ ..അങ്ങ് ദൂരെ നീലാകാശത്തില്‍ തിളങ്ങുന്ന ഒരു പുതിയ നക്ഷത്രത്തിനെ കണ്ടു....സ്വന്തം മക്കളാല്‍ ഉപേഷിക്കപെട്ടു അനാഥ പ്രേതമായി മാറാന്‍ വിധിക്കപെട്ട ഒരു പാവം പിതാവിന്റെ ആത്മാവിന്റെ തിളങ്ങുന്ന രൂപം ....ഒരു കുഞ്ഞി നക്ഷത്രം !

Comments

  1. മനസ് തുറന്നിടുന്ന ബാല്‍ക്കണിക്കാഴ്ച്ചകള്‍,

    നിയോണ്‍ വെളിച്ചത്തില്‍ മങ്ങിയും തെളിഞ്ഞും..

    നല്ല എഴുത്ത്,തുടരൂ

    ReplyDelete
  2. kutti nannayi ezhuthunnundaloo...iniyum ezhuthanam ketto..ella anugrahangalum undayirikkum

    ReplyDelete

Post a Comment

Popular posts from this blog

അന്നൊരു സന്ധ്യയിൽ

വൈകി വന്ന മാവേലി

വളപ്പൊട്ടുകള്‍