വൈകി വന്ന മാവേലി





വാതിലില്‍ തുടര്‍ചെയുള്ള മുട്ടല്‍ കേട്ടാണു്‌ ഞെട്ടിയുണര്‍ന്നത് .ഈ കൊച്ചുവെളുപ്പന്ക്കാലത്ത് സുഖകരമായഉറക്കം നഷ്ടപെടുത്തിയെന്നുള്ള നീരസത്തോടെ വാതില്‍ തുറന്ന എനിക്ക് പുറത്തു നിന്ന ആളുടെ രൂപം അവ്യക്തമായിരുന്നു. എന്നാലും അകത്തുനിന്നും പുറത്തെക്കൊഴുകിയ നേരിയ വെളിച്ചത്തില്‍ കണ്ട രൂപം എന്നെ അലപനേരം സ്തംബിപ്പിച്ചു . ഉറക്കഷീണം വിട്ടുമാറാത്ത കണ്ണുകള്‍ തിരുമ്മി വീണ്ടും നോക്കി.. അല്‍ഭുതപെട്ടു നിന്ന എന്റെ അനുവാദമില്ലാതെ ആ രൂപം അകത്തേക്ക് കയറി .

"ക്ഷമിക്കണം ...അങ്ങ് ?" സ്ഥലകാലബൊധം വീണ്ടെടുത്തു ഞാന്‍ ആരാഞ്ഞു . "കുഞ്ഞേ സംശയിക്കേണ്ട സാക്ഷാല്‍ മാവേലിതന്നെ ...നിങ്ങള്‍ മലയാളീകള്‍ ഓണത്തിന് കാത്തിരിക്കാറുള്ള മാവേലി മന്നന്‍ . ഞാന്‍ വീണ്ടും സംശയകുരുക്കില്‍ പെട്ടു മാവെലി മന്നനൊ ? അങ്ങ് ഇവിടെ ?ഹൈദരാബാദില്‍?


ദേഹം മുഴുവന്‍ കുളിരുകോരിയിട്ട പൊലെ നിന്ന എന്നോട് അദ്ദേഹം മൊഴിഞ്ഞു ഒക്കെ പറയാം .. ദാഹിച്ചിട്ടുവയ്യ അല്പം ദാഹജലം തരൂ ..മകളെ. ഓടിപോയി എടുതുകൊണ്ടുവന്ന ജലം ഒറ്റയടിക്ക് പരവശത്തൊടെ മോന്തിയ മാവേലിയെ ഞാന്‍ അടിമുടി നോക്കികണ്ടു തികച്ചും വിവശനായിരുന്നു അദ്ദേഹം .ചിത്രത്തില്‍ മാത്രം കണ്ട രൂപം പോലെയല്ലായിരുന്നു. .കുടവയറില്ല.....തിളക്കമില്ലാത്ത ഉടയാടകള്‍........ മുടിനരച്ചിറങിയിരിക്കുന്നു ...എന്തിന് പിരിച്ചുവേക്കേണ്ട മീശ അതാ താഴോട്ടിരങ്ങിയിരിക്കുന്നു ..

"അങ്ങേക്ക് വിശക്കുന്നുന്ടല്ലെ ?"വിളറിയ ചിരിയില്‍ അഭിമാനം മറയ്ക്കാന്‍ ശ്രമിച്ചത് കണ്ടു .തുടര്‍ന്ന് ഞാന്‍ വിളമ്പിയ പാലും പഴവും ആര്‍ത്തിയോടെ അകത്താക്കിയ അദ്ദേഹം പറയാന്‍ തുടങ്ങി .ഈ വര്‍ഷം തോറും ഉള്ള ഈ വരവ് മടുത്തു മോളെ ..കേരളം ഇന്നു സമ്പല്‍സമ്രുദ്ധമാണ് .പക്ഷെ ഓണത്തിന്റെ പരിശുദ്ധിയൊക്കെ നഷ്ടപെട്ടു..... മഝര മാണീന്നു മുഴുവനും വില്പനകളുടെയും ,മേളകളുടെയും.

പിന്നെ നേരമ്പോകിനു വേണ്ടിയുള്ള ഓണത്തല്ലാനെങ്കില്‍ പകയുടെയും വിദ്വേഷത്തിന്റെയും ആയിത്തീര്‍ന്നു .ഒരു ഓണപട്ടുകെള്‍ക്കാം എന്നുവെച്ചാല്‍ എവിടെ ഒക്കെ റീമിക്സ് അല്ലെ ?...എന്തിന് മുക്കിലും മൂലയ‌ിലും എന്റെ അപരന്മാര്‍ ..എന്നെ ആരും തിരിച്ചറിയുന്നില്ല .എല്ലാം കണ്ടുമടുത്തപ്പൊള്‍ ഓണം അന്യനാട്ടിലും ഉണ്ടല്ലോ എന്ന് കരുതി വന്നതാ . "അതുനന്നായി മഹാരാജന്‍ ഓണമൊക്കെ കഴിഞ്ഞെങ്കിലും എവിടെ ഓണപരിപടികള്‍ തകൃതിയായി നടക്കുന്നു ."

"മനസിലായി മനസിലായി ... ഓണാഘോഷത്തിന്റെ തിരക്കില്‍ നിന്നും വരുന്ന വഴിയാ .പടപേടിച്ച്‌ പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തം കൊളുതിപട എന്ന കണക്കായി .അവിടത്തെ ശബ്ദകൊലഹലത്തില്‍ ചെവിരണ്ടും അടഞ്ഞുപോയി . ഒരു നാക്കുമുക്കു എന്ന പട്ടിനൊടൊപ്പം തുള്ളിയ യുവാക്കള്‍ എന്നെ കസേരയടക്കം തട്ടിമറചിട്ടു ..."ദെ കണ്ടോ എന്റെ ഓലകുട കീറിപോയി .. കൈയ്യിലെ തൊലി‌രഞ്ഞുപോയി .പിന്നെ പരിപാടിയുടെ തുടക്കത്തില്‍ എന്റെ വേഷഭൂഷാദികളൊടെ വന്നു സ്വാഗതം പറഞ്ഞ ആള്‍ വേദിയുടെ മുന്നില്‍ ഞെളിഞ്ഞിരിക്കുന്നതുകണ്ടു .എന്താ അയാളുടെ അടുത്തുള്ള ടീവിക്കാരുടെ തിരക്ക് . ഒരു പാടു നേരത്തിനു ശേഷം വിശക്കാന്‍ തുടങ്ങിയപ്പോള്‍ വിഭവസമൃദ്ധമായ സദ്യയുടെ പന്തിയിലെക്കു നടന്നു .അവിടത്തെ കാഴ്ച വിചിത്രമായിരുന്നു തിക്കും തിരക്കും ...അവിടെയും മാറിനില്ക്കേന്ടിവന്നു വന്നു . കുറെ നേരത്തെ കാത്തിരിപ്പിനുശേഷം വിഭവസമൃദ്ധമായ സദ്യയുടെ അടിയും പൊടിയും കിട്ടി .അവിടെയും ആരും എന്നെ തിരിച്ചറിഞ്ഞില്ല ഏതോ ഒരു പ്രഛന്നവേഷക്കാരനെന്നു വിചാരിച്ചുകാണും .പിന്നീട് അവിടെ നിന്നും ഓടിരക്ഷപെടുകയയിരുന്നു ."എന്തുപറ്റി...ഞാന്‍ ചോദിച്ചു " ഈ പരിപാടിയുടെ ചിലവോക്കെ നോക്കണവരെ എന്താ പറയാ ..."ഓ സ്പോണ്‍സര്‍മാരോ " ആ അത് തന്നെ....... റിയല്‍ എസ്റ്റേറ്റ്‌ കാരു്‌. അവരെന്നെ ഒരു സ്ഥലം പിടിപ്പിക്കാന്‍ നോക്കി ...ഇനി ജീവിതത്തില്‍ ഒരു സ്ഥലമിടപാടൊ ... വേണ്ടേ വേണ്ട ഇതുപോലെയൊരു സ്ഥലമിടപാടാനല്ലൊ ഞാനിന്നു പാതാളത്തില്‍ പോയി കിടക്കാന്‍ കാരണം ..ഓര്‍ത്തപ്പോള്‍ പേടി തോന്നി ഓടി രക്ഷപെടുകയായിരുന്നു . ഒരു നെടുവീര്‍പ്പൊടേ അദ്ദേഹം തുടര്‍ന്ന് എന്നാലും എന്തെ എന്നെ ആരും തിരിച്ചറിഞ്ഞില്ല ...ആ മിഴികള്‍ നനയുന്നത് ഞാന്‍ കണ്ടു .
ഒപ്പം ആ വാക്കുകളും കേട്ടു കാലം മാറീ കോലം മാറീ ..ആളുകളുടെമനസുമാറീ നല്ല ചിന്തകള്‍ ഇല്ലാതെയായി എല്ലാ തെറ്റുകളും സമൃദ്ധമായി ശെരിയാണെന്ന് പറഞ്ഞു ചെയ്തുകൂട്ടുന്നു ..എന്നിട്ട് സ്വയം ന്യയികരിക്കുന്നു
ഇതിനൊരു അന്ത്യമുണ്ടോ???? എന്റെ ആ സുവര്‍ണക്കാലം തിരിച്ചുവരുമോ?....

അല്‍പനേരം മൌനം പാലിച്ച അദ്ദേഹം പറഞ്ഞു ........ഒരുപാടു നന്ദിയുണ്ട് .. ..... പിന്നീട് ആ വിറയാര്‍ന്ന വിരലുകളാല്‍ സ്നേഹത്തോടെ കവിളില്‍ തലോടിയപ്പോള്‍ എന്റെ മിഴികളും നിറഞ്ഞൊഴുകി ..തുടര്‍ന്ന് ആ രൂപം ഇരുട്ടിലെക്കിറങ്ങി നടന്നു . അദ്ദേഹം ദൂരെ എത്തിയെങ്കിലും ആ തലോടല്‍ തുടരുന്നപൊലെതോന്നി ..മിഴികള്‍ വലിച്ചുതുറന്നു നോക്കുമ്പോള്‍ ഒരു കുറുകലിന്റെ അകമ്പടിയോടെ എന്റെ സുന്ദരിപൂച്ച ... മുഖത്തിന്നരികില്‍ .

"അപ്പോള്‍ മാവേലിയെവിടെ ?... എന്റെ ചോദ്യം കേട്ടെത്തിയ ഭര്‍ത്താവു്‌ മുന്നില്‍ "അപ്പോള്‍ ഇന്നലെ ചന്ദ്രേട്ടന്‍ വന്നത് നീ അറിഞ്ഞോ? പനിപിടിച്ചുകിടന്ന നിന്നെ കാണാന്‍ പരിപാടി മുഴുവന്‍ ആകാന്‍ നിലക്ക്തെ വേഗം പോരുകയായിരുന്നു .ഇന്നലെ മാവേലിയുടെ വേഷത്തില്‍ ചന്ദ്രേട്ടന്‍ കലക്കി കേട്ടോ ..വേഷം കൂടിമാറാതെയാണു്‌ ഇങോട്ടൂ പോന്നത് ....ഏതായാലും നീ എണീക്കണ്ടാ പനി മാറിയിട്ടില്ല ..കിടന്നോളൂ " .മണിയന്‍ പൂച്ചയെ അരികിലേക്ക് ചേര്ത്തു ഞാന്‍ വേണ്ടും മയക്കത്തിലേക്ക് വീഴുമ്പോള്‍ മനസില്‍ വീണ്ടും ആ രൂപം വൈകി വന്ന ആ മാവേലിയുടെ ദയനീയ രൂപം .................

Comments

  1. ഒരു സ്വപ്നത്തിലൂടെ പറഞ്ഞതാണെങ്കിലും മാവേലിയുടെ വേദന നോവായി മനസ്സിൽ. വളരെ മനോഹരമായി എഴുതിയിരിക്കുന്നു...ഭാവുകങ്ങൾ..ആശംസകൾ.

    പിന്നെ...ഓണ സമയത്തു പനി പിടിച്ചാൽ ഇങ്ങിനെ ഇരിക്കും....

    ReplyDelete
  2. "അവരെന്നെ ഒരു സ്ഥലം പിടിപ്പിക്കാന്‍ നോക്കി ...ഇനി ജീവിതത്തില്‍ ഒരു സ്ഥലമിടപാടൊ ... വേണ്ടേ വേണ്ട ഇതുപോലെയൊരു സ്ഥലമിടപാടാനല്ലൊ ഞാനിന്നു പാതാളത്തില്‍ പോയി കിടക്കാന്‍ കാരണം .. "

    :)

    ReplyDelete

Post a Comment

Popular posts from this blog

അന്നൊരു സന്ധ്യയിൽ

ഓര്‍മയിലെ ദുഃഖമഴ